Thursday, June 3, 2010

ചിത

മഴ പെയ്യുന്ന രാത്രികളില്‍ കട്ടന്‍ കാപ്പിയും സിഗറെറ്റും കയ്യില്‍ പിടിച്ചു മഴ നോക്കി നില്‍ക്കുമ്പോള്‍ എന്നും ഞാന്‍ അവനെ ഓര്‍ക്കും.


അവനെ കാണാന്‍ പോയ യാത്ര ഓർക്കും!!

എന്റെ ഓര്‍മകളില്‍ അവന്റെ വിരല്‍ തുമ്പത്തെന്നും ഒരു ബീഡി കുറ്റിയോ സിഗരറ്റോ ഉണ്ടായിരുന്നു.

പരീഷ സമയങ്ങളില്‍ രാത്രി കാലത്ത് ഒറക്കമിളിക്കാന് ഒരു സിഗരെറ്റ് തപ്പി അവന്റെ റൂമില്‍ പോയാല്‍ പ്ലാസ്റ്റിക്‌ മടഞ്ഞ ചാരു കസേരയില്‍ ചടഞ്ഞിരുന്നു കട്ടന്‍ അടിക്കുന്ന അവനെ എനിക്കിന്നും നല്ല ഓര്‍മ ഉണ്ട്.

എഞ്ചിനീയറിങ്ങ് കോളെജ് ജീവിതത്തിൽ എപ്പോഴൊ അറിയാതെ നമ്മുടെ ഇടയിലെക്കു കടന്നു വന്നവൻ.

നമ്മുടെ ക്ലാസ്സില്‍ അല്ലായിരുന്നെങ്ങിലും എന്നും അവന്‍ നമ്മളുടെ കൂടെ ആയിരുന്നു. മുറി മലയാളത്തില്‍ തെറി പറഞ്ഞും നമ്മുടെ കൂടെ ക്ലാസുകള്‍ കട്ട് ചെയ്തും, നമ്മുടെ കൂടെ വെള്ളമടിച്ചും അവന്‍ ഞങ്ങളില്‍ ഒരുവനായി.


കോളേജിലെ മൂന്നാം വര്‍ഷത്തിലെതോ ഒരു സന്ധ്യയില്‍ മദ്രാസിലേക്ക് ഇന്ന് രാത്രി പോകണം, നീ വേഗം സ്റെഷനില്‍ എത്തിക്കോ എന്ന് പറഞ്ഞു സജിത്തിന്റെ ഫോണ്‍ വന്നപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഒരു ചെറിയ ബാഗില്‍ രണ്ടു ദിവസത്തേക്കുള്ള തുണി എടുത്തിട്ട് അച്ഛനോട് കൊറച്ചു പണം വാങ്ങി ഇറങ്ങുകയായിരുന്നു.


സജിത്ത്, റെജു, സുഭാഷ്,സന്ജിത് എന്നിവര്‍ ഞാന്‍ എത്തുമ്പോഴേക്കും സ്റെഷനില്‍ എത്തിയിരുന്നു.

ആരും പരസ്പരം കുശലം പറഞ്ഞില്ല. മിണ്ടാതെ ടിക്കറ്റ്‌ എടുത്ത് വണ്ടിയില്‍ കയറി ഇരുന്നു.


രണ്ട് മാസം മുന്നെ ചെറിയ ഒരു പനി വന്നിട്ടായിരുന്നു അവനെ കൊയിലി ആശുപത്രിയില്‍ കാണിച്ചത്. ഒരു ആഴ്ച അവിടെ കിടന്നെങ്ങിലും യാതൊരു വിധത്തിലും രോഗം ഭേദം ആവുന്നത് കണ്ടില്ല. ഒടുവിൽ ആരൊ പറഞ്ഞു അശോക ഹോസ്പിറ്റലിൽ കാണിക്കാം എന്നു.

അവിടത്തെ ഡോക്ടർ ആണു കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിക്കാൻ പറഞ്ഞത്‌.

എന്നാൽ കോഴിക്കോട് മെഡിക്കൽ കോളെജിലെ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ബ്ലഡ് കാൻസറിന്റെ അവസാന ഘട്ടത്തിൽ ആയിരുന്നു അവൻ. ദൈവമെ, അവനു എല്ലാം അറിയാമായിരുന്നോ??

എല്ലാം അറിഞ്ഞു കൊണ്ടു അവൻ ഇത്രയും കാലം ചിരിച്ചോണ്ടിരിക്കയായിരുന്നോ??

പിന്നീടു അപ്പോളൊ ഹോസ്പിറ്റലിലും അവന്റെ വീട്ടുകാർ കാണിച്ചെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. അറ്റകൈ എന്ന നിലക്ക് ഒരു പ്രകൃതി വൈദ്യനെ കാണിച്ചു. രണ്ടാഴ്ച്ച മുന്നെ അവനു പ്രകൃതി ചികിൽസയിൽ കൊറച്ചു പുരോഗതി ഉണ്ടെന്നാണു കേട്ടത്‌.

പിന്നെ പെട്ടനെ എങ്ങനെ സീരിയസ് ആയി എന്ന് ചിന്തിച്ചു ഞാൻ വണ്ടിയിൽ കിടന്നു ഉറങ്ങി.

മദ്രാസിൽ വണ്ടി എത്തുമ്പോഴ് രാത്രി വൈകിയിരുന്നു. അവിടെ നിന്നു പിന്നെയും പോകണം.

പല്ലാവരത്ത്‌ വണ്ടി എത്തിയപ്പഴാണു അറിയുന്നതു അവിടെ എന്തോ ഹർതാൽ!!

അതു വഴി വന്ന ഒരു പൊലീസ് ജീപ്പിനു കൈ കാണിച്ച് നിർത്തിച്ചു, കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു ടാക്സിയിൽ കയറ്റി പോലീസ് എസ്കോർട്ടോടെ അവിടെ എത്തിക്കാം എന്നു സമ്മതിച്ചു.എത്രയും പെട്ടനെ അവന്റെ അടുത്ത് എത്തിയാൽ മതി എന്ന് എല്ലാരും പ്രാർത്ഥിച്ചു.

അവന്റെ വീടിന്റെ അടുത്തു എത്തിയപ്പോഴ് ടാക്സി കാശു കൊടുതു ഇറങ്ങി ഓടുകയായിരുന്നു എല്ലാരും.

വീടിന്റെ പുറത്തു ആൾക്കൂട്ടം കണ്ടു നമ്മൾ ഓടി അകത്തു കയറി.

എന്നാൽ അവന്റെ കട്ടിൽ കാലി ആയിരുന്നു.

എല്ലാം കഴിഞ്ഞു എന്നു ആരൊ പറഞ്ഞു. കുറച്ചു മുന്നെ ശവപ്പറമ്പിലെക്ക് കൊണ്ടുപൊയതെ ഉള്ളു, പെട്ടനെ പോയാൽ ചെലപ്പൊഴ്‌ കാണാൻ പറ്റിയെക്കും. മുഴുവൻ കേൾക്കുന്നെനു മുന്നെ നമ്മൾ ഓടാൻ തുടങ്ങിയിരുന്നു.

കത്തിതുടങ്ങിയ ചിതയിലൂടെ എന്തു കാണാനാ??

4 comments:

  1. വേദന നിറഞ്ഞ എഴുത്തില്‍ നോമ്പരപ്പെട്ടെങ്കിലും ദുഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  2. ഞാപകം വരുതേ ഞാപകം വരുതേ...

    നൊമ്പരപ്പെടുത്തിയ കുറിപ്പ്.

    ReplyDelete
  3. നല്ല കൂട്ടുകാരുടെ ഓര്‍മകള്‍ എന്നും നിലനില്‍ക്കും..
    കൂട്ടുകാരുടെ വേര്‍പാട് എന്നും മനസ്സിന് നൊമ്പരമായിരിക്കും...
    വിവരണം സങ്കടപ്പെടുത്തി

    ReplyDelete
  4. da...u know..ende roomil avanu njan hospitalil edan kodutha dress eppolum undu ..avande ooramakku eppozhum njan sookshichitundu..t shirtum ...shortsum..

    ReplyDelete